Tuesday, May 20, 2008

കാളവണ്ടി

നാട്ടിലൊരു കാളവണ്ടിയുണ്ട്.
മീശപിരിയനായ പോത്തേട്ടന്റെ
കാളവണ്ടി
കുണ്ടും കുഴിയും വീണ വഴിയിലൂടെ
ആടിയുലഞ്ഞു പോകുന്ന കാളവണ്ടി
മത്തായിച്ചന്റെ പലചരക്ക് കടയിലേക്ക്
സാമാനങ്ങള്‍ കൊണ്ടു വരാനും
കിട്ടുണ്ണി നായരുടെ ചായപീടികയില്‍
വാഴക്കുലകള്‍ എത്തിക്കാനും
പോത്തേട്ടന്റെ കാളവണ്ടി
വേണം
നാട്ടിലെ മണ്‍ പാതയിലൂടെ ആടിയുലഞ്ഞൂ
പോത്തേട്ടന്റെ കാളവണ്ടി പോകുന്നതു കാണാന്‍
നല്ല്ല ശേലാ
കുട്ടിക്കള്‍ സുകുളില്‍ പോകുമ്പോഴും
വരുമ്പോഴും പോത്തേട്ടന്റെ കാളവണ്ടി
കണ്ടാല്‍ ഇന്ന് ഇന്റര്‍ നെറ്റ് നോക്കുന്നാ
ഭംഗിയോടെ നോക്കി നില്‍ക്കൂം
കറുത്ത കാളയാ‍യ കുട്ടനും വെളുത്ത കാളയായ
രാമനുമാണ് പോത്തേട്ടന്റെ കാളവണ്ടിയുടെ
സാരഥികള്‍

Saturday, May 17, 2008

ചിത

ഞാന്‍ മരിക്കുമ്പോള്‍ വടക്കെലെ കമലാക്ഷിയമ്മയുടെ തെക്കെ
പറമ്പില്‍ നിലക്കുന്ന നല്ല നാട്ടുമാവിന്റെ തടികൊണ്ട് വേണം
എനിക്ക് ചിതയൊരുക്കാന്‍.
എന്നെ കത്തിക്കാന്‍ നന്ദിനി പശുവിന്റെ നെയ്യ് തന്നെ വേണം
ഞാന്‍ ദഹിക്കുമ്പോള്‍ ലോകം മുഴുവന്‍ അറിയണം
ഞാന്‍ മരിച്ച ഗന്ധം.
എന്റെ സഞ്ചയനത്തിന് അസ്ഥികഷണങ്ങള്‍ പെറുക്കുമ്പോള്‍
അവ രാമന്‍ കുശവന്റെ കരവിരുതില്‍ മെനഞ്ഞെടുത്ത
നല്ലോരു മണ്‍കുടത്തില്‍ വേണം
നിറയക്കാന്‍
അതില്‍ ചിന്താമണി ടെസ്റ്റയിത്സിലെ നല്ലോരു
പട്ട് കൊണ്ട് പൊതിയണം.
എന്റെ ചിതാ ഭസമം
ഗംഗയിലും പാപനാശിനിയിലും കവേരിയിലും
ഹിന്ദുമഹാസാഗരത്തിലും നിമഞ്ജനം ചെയ്യണം
ഞാന്‍ മരിക്കുമ്പോള്‍
എന്റെ കണ്ണ് മൂക്ക്,വായ് പല്ല് ,ഹൃദയം,വൃക്ക
ഒന്നും ഞാന്‍ ദാനം ചെയ്യില്ല.
മറ്റൊരു പുനര്‍ജന്മമുണ്ടെങ്കില്‍
എനിക്ക് ഇതിനൊന്നും മറ്റാരോടും കടം ചോദിക്കാന്‍ വയ്യ.

Wednesday, May 14, 2008

ഗുണ്ട

എതൊരു ഗുണ്ടയുടെയും നിലനിലപിന്റെ
അടയാളങ്ങളാണ് പിച്ചാത്തി മുനകള്‍
രാകി മിനുക്കിയ പിച്ചാത്തിമുന ഗുണ്ടയുടെ
തിളക്കം കൂട്ടും.
കുപ്പിചില്ല് കലക്കിയ വെള്ളം, ആസിഡ് ബള്‍ബ്
സൈക്കിള്‍ ചെയിന്‍ , വടിവാള് തുടങ്ങിയവയെല്ലാം
ഒരു ഗുണ്ടയെ ഗുണ്ടയാക്കുന്ന അടയാളങ്ങളാണ്.
ഒരു ഗുണ്ടയുടെ ധൈര്യം അവന്‍ ഒളിപ്പിച്ചു വച്ച ആയുധത്തിന്റെ ബലമാണ്.
ഒരിക്കല്‍ ഒരുവന്‍ ഗുണ്ടയായാല്‍ അവന്റെ ജീവിതവസാനം വരെ അവന്‍ ഗുണ്ടയായിരിക്കും
ഒരു ഗുണ്ടയുടെ മരണം മറ്റൊരു ഗുണ്ടയുടെ കൈകൊണ്ട് ആയിരിക്കും.

Friday, May 9, 2008

ആറടി മണ്ണ്

ചോരയും നീരും വിയര്‍പ്പാക്കി കിട്ടുന്ന
പണം കൊണ്ട് എനിക്ക് ആറടി മണ്ണ് വാങ്ങണം.
അവിടെ ആരും കൊതിക്കുന്ന ഒരു കല്ലറ പണിയണം.
കൂടമ്പാറയിലെ കരിമ്പാറ കഷണങ്ങള്‍ വെട്ടിയെടുത്ത
കല്ലില്‍ നാണുവാശ്ശാരിയുടെ കരവിരുതില്‍
ആ കല്ലറക്ക് നല്ലോരു അടിത്തറയിടണം.
ഭംഗിയുള്ള ചിത്ര പണികള്‍ ചെയ്തു മിനുക്കിയെടുത്ത
കല്ലറക്ക് മുകളില്‍ ഞാനെന്റെ ചിത്രങ്ങള്‍ വരച്ചു വയ്ക്കും.
രാത്രി കുടിച്ചു വഴിതെറ്റി വരുന്ന കുടിയമ്മാര്‍ക്ക് വിശ്രമിക്കാന്‍
ഞാനെന്റെ മേല്‍ക്കൂര മാര്‍ബിളു കൊണ്ടലങ്കരിക്കും.

Tuesday, May 6, 2008

ഭ്രാന്ത്

ഭ്രാന്ത് ഒരു രോഗമല്ല.
ഭ്രാന്തന്‍ ഒരു രോഗിയുമല്ല.
ഭ്രാന്ത് കാ‍ലം ഒരുവനില്‍ അടിച്ചേല്‍പ്പിക്കുന്ന ശിക്ഷയാണ്.
ഒരു ഭ്രാന്തന് ഭ്രാന്ത് ഒരലങ്കാരമാണ്.
ഭ്രാന്തന്‍ ചിരിക്കുന്നതും കരയുന്നതും ലോകത്തിനു ചിരിപ്പിക്കാനാണ്.
ഒരു ഭ്രാന്തന്റെ ചിരി ലോകത്തിനാന്ദമാണ്.
ഒരു ഭ്രാന്തന്‍ വഴിയിലൂടെ പോയാല്‍.
ലോകം ഒരേ സ്വരത്തില്‍ പറയും.
“ദേ ഒരു ഭ്രാന്തന്‍ പോണു“.
ഒരുവന് ഭ്രാന്ത് വന്നാല്‍ അവന്റെ മരണം വരെ അവന്‍ ഭ്രാന്തനായിരിക്കും.
ഭ്രാന്തന്റെ മരണശേഷം അവനെ ബന്ധിച്ച ചങ്ങല ലോകത്തോട്
വിളിച്ചു പറയും.
“ദേ ഇവിടെ ഒരു ഭ്രാന്തന്‍ ജീവിച്ചിരുന്നു“.


Saturday, May 3, 2008

അപഫ്ന്‍

കുളിയില്ല ജപമില്ല
കുളിച്ചാലും ജപിച്ചാലും ഫലമൊട്ടുമില്ല
പഴയൊരു നാലുക്കെട്ടിന്റെ കോണിലായി
തെക്കോട്ട് ദ്രഷ്ടിക്കളൂന്നി
വായ്കുമുകളില്‍ കൈകള്‍ മറച്ച്
ചിന്താമൂകനായിട്ടങ്ങനെ അവനിരിക്കും
അവനെ അപഫന്‍ എന്നു വിളിക്കാം
ഏട്ടന്റെ നിഴല്‍ വെട്ടം കണ്ടാല്‍ അയിത്തക്കാരനെ
പോലെ അവന്‍ ഓടി മറയും
ഇല്ല്യേല്‍ ഫ് ഏഭ്യാ എന്നുള്ള വിളിയാകും
ഫലം
അവന് സ്വജാതിയില്‍ നിന്നു കല്ല്യാണം കഴിച്ചു കൂടാ
സ്വന്തം സമുദായത്തിലെ പെണ്‍ക്കുട്ടിക്കളെ നോക്കി കൂടാ
ഭഗവാനെ പൂജിക്കാന്‍ അധികാരമില്ല
ബ്രാമണനാണെന്നുള്ള ചിക്നം അവന്റെ പൂണൂല്‍ മാത്രമാണ്
ബാക്കിയൊക്കെ വെറും നിക്രഷ്ടം

Friday, May 2, 2008

തീണ്ടാരി

ഇടുങ്ങിയ മുറി.
ഒട്ടും വെളിച്ചമില്ലാത്ത ഒരു ഇടുങ്ങിയ മുറി.
പാറ്റക്കളും പല്ലിക്കളും എലിക്കളും കൂട്ടിന്.
ഓട്ടവീണൊരു തകരപാത്രം .
ഒരു ഓട്ടു ഗ്ലാസ്.
പഴകിയ അഞ്ചാറു തുണി കഷണങ്ങള്‍,
അവയക്കിടയില്‍ വിഷാദം വാരിതേച്ച മുഖവുമായി
അവള്‍.?
തീണ്ടാരി.