Tuesday, December 18, 2007

അധിനിവേശം

ധിനിവേശം
ശാന്തമായ ഇരുട്ടിനു മറസൃഷിടിചു വേദനയുടെ മുഴക്കങ്ങള്‍.പകലും രാത്രിയുമില്ലാതെയുള്ള കൊടുംപീഢനങ്ങ്ല്‌. മരണത്തിലേക്കു വീണുകൊണ്ടിരിക്കുന്ന ദേശാഭിമാനികള്‍,സാഹിത്യകാരന്മര്‍ബുദ്ധിജീവികള്‍,ഭരണകര്‍ത്തകള്‍,വിപിവപര്‍ട്ട്കര്‍ അങ്ങനെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുന്ന ഒരു വലിയ സമൂഹത്തിന്റെ വേദനകള്‍ മുഴുവന്‍ ആമേരിക്കന്‍ തടവറയിലെരിചു തീര്‍ക്കുകയാണിവര്‍..............................സെല്‍ നമ്പര്‍ 4എസോഷ്യലിസ്റ്റു പാര്‍ട്ടി നേതാവു മുജീബ്‌ രഹ്ഹ്മന്റെ തടവറബാഗ്ദാധില്‍നിന്നുമുള്ള അന്‍വര്‍ അക്രം റഷീദ്‌ ഹലീദ്‌ ഉമ്മെര്‍ഖുസ്രു മ്മൊസുള്‍നിന്നുമുള്ള റംസുദീന്‍ ഹബീബുള്ള ബസ്രയില്‍നിന്നുമുള്ള ഷരാവ്വത്ത്‌ തുടങ്ങിയവര്‍.നിശ്ശ്ബ്ദമായ തടവറ..ബുട്ടുകളുടെ കനത്ത കാലൊചകള്‍ കേള്‍ക്കുബൊള്‍- ഏല്ലാവരും മയക്കത്തിലേക്കു വഴുതിവീഴും.ക്രുരതയുടെ പ്രതിബിംബമായ ജോര്‍ജ്ജു ക്ലേവാണു ജയില്‍ സുപ്രണ്ടു.രാത്രിയുടെ അന്തിയാമങ്ങളില്‍തടവറയുടെ ഇരുണ്ട ഇടനാഴിയിലുടെ അയ്യാള്‍ നടക്കാനിറങ്ങും.ഇടനാഴിയുടെ ഇരുപ്പുറവും ഉള്ള സെല്ലുകളില്‍ കഴുകന്റെ കണ്ണുകള്‍ പൊലേ അയ്യാള്‍ തിരയും.ഒരോ രാത്രിയിലും ഒരാള്‍ അയ്യാളുടെ മൃഗീയ വികാരങ്ങളുടെ ഇരയാകും.ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ നോമ്പു തുറക്കുന്ന കാലം.അബുഗ്രയിനിലെ ത്ടവറയില്‍ കൊടിയപീഡനത്തിനിടയിലും തളരാത്ത മനസ്സുമയി അവര്‍ ഒരോരുത്തരും ഇറാക്കിനുവേണ്ടി പ്രാര്‍ഥിചു.ഒരു രാത്രിആറാം നുമ്പര്‍ സെല്ലില്‍ഇറാക്കിലെ കിഴക്കെന്‍ പ്രവശ്യയില്‍ നിന്നുമുള്ള കുറെ തടവുക്കാര്‍-മുസീഫ്‌ ആബീര്‍ എന്നയാളായിരുന്നു സെല്ലിലെ തലമുതിര്‍ന്നയാള്‍"നാളെ കിഴക്കന്‍ ബാഗ്ധാദില്‍ അമേരിക്കന്‍ പടകോപ്പുകള്‍ക്കു നെരെ ആക്രമണം ഉണ്ടാകും."അഷരഫ്‌ ഹസ്സനെന്നയാള്‍വളരെ രഹസ്യമായി പറഞ്ഞു."കൊല്ലണും പന്നികളെ.എന്തു വിലകൊടുത്തും."ആരാഫത്ത്‌ എന്നയാള്‍ പറഞ്ഞു."അതത്രയെളുപ്പമുള്ള കാര്യമല്ല.അത്യാധുനികമായ പല വെടികൊപ്പുകളും അമേരിക്കന്‍ സൈന്യത്തിന്റെ കയ്യില്ലുണ്ടു.അവരെ എതിര്‍ക്കണമെങ്കില്‍ ബുധിപൂര്‍വമായ പല നീക്കങ്ങളും ഉണ്ടാകണം."മുസീബ്‌ ആബീര്‍ കൂട്ടിചേര്‍ത്തു."ഇന്‍ഷാ അള്ളാ.............""ഇറാക്കിന്റെ മോചനത്തിനായി മരണും വരിക്കാനും നമ്മുടെ കുട്ടികള്‍ തയ്യാറാകും."അബ്ധുള്‍ഖാദര്‍ എന്നയാള്‍ പറഞ്ഞു."പതിയെ പതിയെ............"സ്വതന്ത്ര ഇറാക്കിന്റെ സ്വപ്നത്തിനു മൂര്‍ചയേറിയപ്പോള്‍ വാക്കുകള്‍ക്കു കൂടുതള്‍ ദൃഡത അനുഭവപ്പെട്ടു. അതുകൊണ്ടാകം അഷരഫ്‌ ഹസന്‍ അങ്ങനെ പറഞ്ഞത്‌.ദുരെ നിന്നും ബൂട്ടുകള്‍ നിലത്ത്‌ അമര്‍ത്തി ചവിട്ടി വരുന്ന ശബ്ദം കേള്‍-ക്കാം."കിടന്നൊളു,കിടന്നൊളു........"മുസീര്‍ ആബീര്‍ പറഞ്ഞു.എല്ലാവരും നിശബ്ദരായി തറയില്‍ കിടന്നു.സെല്ലിനു മുന്നിലെ കോറിഡോറിലുടെവലിയ പ്രകാശമുള്ള ടോര്‍ച്‌ മിന്നിചു ജോര്‍ജു ക്ലയ്‌വും ആറേഴു അനുയായികളും പോകുന്നതു കണ്ടു."ദുഷ്ടന്‍ ഇവനെ ഒരിക്കല്‍ ഞാന്‍ കൊല്ലും." ആരാഫ്ത്ത്‌ പതുക്കെ പറഞ്ഞു.അല്‍പം കഴിഞ്ഞു നലോ അഞ്ചോ സെല്ലുകള്‍ക്കപ്പുറെ നിന്നും ഒരു നിലവിളി കെട്ടു."എന്നെ കൊല്ലരുത്‌ എന്നെ കൊല്ലരുത്‌.........."മൊസുലിന്‍ നിന്നുമുള്ള ഒരു യുവകവിയായിരുന്നുവ്ത്‌.ഇറാക്കിന്റെ ആത്മാവു മണത്തറിയുന്ന ഒരു കവിത ചൊല്ലിയതാണു അന്നയാള്‍ക്കു ലഭിഛ ശിക്ഷ.ആയാളുടെ കഴുത്തിനുപിടിചു തള്ളികൊണ്ടു അവര്‍ നാലാം നുമ്പര്‍ സെല്ലിനു മുന്നിലുടെ പോയപ്പോള്‍ മുജീബ്‌ രഹമന്‍ വിളിഛ്‌ പറഞ്ഞു."ഏയ്‌ പട്ടാളക്കാര ആയാളെ ഒന്നും ചെയ്യരുത്‌."പെട്ടന്നു ക്ലയ്‌വു ഒരടികിട്ടിയതുപോലേ നിന്നു."നീയെന്താ പറഞ്ഞത്‌.നായെ.....?"സെല്ലിന്റെ അഴികളിലുടെ കൈകളിട്ടു മുജീബ്‌ രഹമന്റെ കഴുത്തുപിടിചു മുന്നോട്ടു അഞ്ഞിടിചു."ആള്ളാ------"മുക്കും വായും പൊട്ടി രക്തം ഒഴുകി.ആയാള്‍ക്കു മുന്നിലത്തെ ഒരു പല്ലുപോയി."ങും ഇവനെം കൂട്ടികൊണ്ടുവരു."ക്ലയ്‌വിന്റെ ഉത്തരവു കേള്‍ക്കേണ്ട താമസം അനുയായികള്‍അഴിതുറന്നു ആയാളെ കയറിപിടിചു.സെല്ലിലെ മറ്റു തടവുക്കാര്‍അവരെ അക്രമിഛു."ഇറാക്കി ജനത സിന്ധാബാദ്‌.ഇറാക്കിന്റെ മുകളിലുള്ള അമേരിക്കന്‍ അധിനിവേശം ആവസാനിപ്പിക്കുക.""ഇറാക്കി ജനത സിന്ധാബാദ്‌"ബഗ്ധാദില്‍ നിന്നുമുള്ള ഉമ്മര്‍കുസ്രുവും രഷീദ്‌ ഹാലിദുമൊക്കെ എറ്റു വിളിചു."ഫ നായെ..."ഹാലിദിന്റെ മുഖത്തേക്കു കാര്‍ക്കിചു തുപ്പിയിട്ടു ക്ലയ്‌വു മടിയില്‍ നിന്നും റിവോള്‍വര്‍ എടുത്ത്‌ അവരെ രണ്ടുപേരെയും നിറയൊഴിചു."അള്ളാ-------"വാക്കുകള്‍ മുഴിപ്പിയ്കാനാകാതെ ഹാലിദിന്റെ കണ്ണുകള്‍ മിഴിഞ്ഞു. ഒപ്പം ഉമ്മെര്‍കുസ്രുവിന്റെയും
തുടരും

No comments: